bncmalayalam.in

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: ആശങ്ക വേണ്ടെന്ന് സർക്കാർ.

212: കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: ആശങ്ക വേണ്ടെന്ന് സർക്കാർ.

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: സർക്കാരിന് മാസം 324 കോടി ബാധ്യത? സാധാരണ ബസുകളിൽ മാത്രമോ പദ്ധതി? പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്തകൾ, എസി ബസിൽ ഒഴികെ എല്ലാത്തിനും സൗജന്യം . അധിക ബസുകൾ ഏർപ്പെടുത്തും,

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പ്രഖ്യാപനങ്ങളിലൊന്നായ കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി സാമ്പത്തിക-പ്രായോഗിക തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പുതിയ യു.ഡി.എഫ് സർക്കാർ ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയതോടെ, പദ്ധതി എങ്ങനെ നടപ്പാക്കും, ഏത് ബസുകളിലാകും സൗജന്യ യാത്ര അനുവദിക്കുക, സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാകും തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Ksrtc

നിലവിൽ കെഎസ്ആർടിസിക്ക് സർക്കാർ വിവിധ ആവശ്യങ്ങൾക്കായി പ്രതിമാസം ഏകദേശം 124 കോടി രൂപ സഹായമായി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പൂർണമായും നടപ്പിലാക്കണമെങ്കിൽ സർക്കാർ പ്രതിമാസം കൂടി ഏകദേശം 200 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് ഗതാഗത വകുപ്പിനുള്ളിലെ പ്രാഥമിക വിലയിരുത്തൽ. ഇതോടെ ആകെ മാസബാധ്യത 324 കോടിയിലേക്ക് ഉയരും. എന്നാൽ ഇത് കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.

പദ്ധതി ആദ്യം കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഓർഡിനറി ബസുകൾക്ക് പുറമെ ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ എന്നിവയും പദ്ധതിയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ദിവസേന ഏകദേശം 12 ലക്ഷം സ്ത്രീകൾ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ എസി ബസുകൾ, അന്തർ സംസ്ഥാന ബസ്സുകൾ ഒഴികെ എല്ലാ സർവീസുകളിലേക്കും പദ്ധതി നടപ്പിലാക്കും. ഇതിലൂടെ വരുന്ന സാമ്പത്തിക ബാധ്യത സർക്കാരിന് നേരിടാൻ തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്

അതേസമയം എസി, ദീർഘദൂര പ്രീമിയം സർവീസുകൾ എന്നിവയെ പദ്ധതി പരിധിയിൽ നിന്ന് ഒഴിവാക്കും. കർണാടകയിലെ “ശക്തി” മാതൃകയിൽ സാധാരണ സർവീസുകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ച് വാഗ്ദാനന്ദനത്തിന് ഇല്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് വേളയിൽ എവിടെയും വേണമെങ്കിലും സഞ്ചരിക്കാവുന്ന വാക്ക് മുഖ്യമന്ത്രി നേരിട്ടു നൽകിയിരുന്നു. ആ വാക്ക് നിലനിർത്തേണ്ടത് തൻറെ ബാധ്യതയാണ് എന്നാണ് മുഖ്യമന്ത്രി കരുത്തുന്നത്.

ദീർഘദൂര യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക സർവീസുകൾ നടത്തുന്നതും സർക്കാർ പരിഗണനയിലുണ്ടെന്നാണ് സൂചന. സ്ത്രീകൾ കൂടുതൽ ആശ്രയിക്കുന്ന റൂട്ടുകളിൽ സ്പെഷ്യൽ ബസുകൾ അനുവദിച്ച് വരുമാന നഷ്ടം കുറയ്ക്കാനാണ് നീക്കം. അതോടൊപ്പം അധിക വരുമാന മാർഗങ്ങൾ കണ്ടെത്തി കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത നിയന്ത്രിക്കാനും സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനായി കെഎസ്ആർടിയുടെ സ്വത്ത് വകകളിൽ നിന്നും വരുമാനം വർദ്ധിപ്പിക്കും. കടമുറികളിൽ 10% വരെ വാടക വർദ്ധന ഉണ്ടായേക്കും. വാടകയ്ക്ക് നൽകിയിരിക്കുന്ന ഭൂമിക്ക് 20% വരെ വാടക വർദ്ധിപ്പിക്കും.

ഇതിനിടെ സ്വകാര്യ ബസ് ഉടമകളും പദ്ധതിക്കെതിരെ ആശങ്ക ഉയർത്തിയിട്ടുണ്ട്. സൗജന്യ യാത്ര നടപ്പായാൽ യാത്രക്കാർ പൂർണമായും കെഎസ്ആർടിസിയിലേക്ക് മാറുമെന്നും സ്വകാര്യ ബസ് മേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് അവരുടെ വാദം. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സർക്കാർ ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് പദ്ധതി എത്രത്തോളം ഭാരം സൃഷ്ടിക്കുമെന്നത് പദ്ധതി നടപ്പിലായാൽ മാത്രമേ പൂർണ്ണമായ രൂപരേഖ ലഭിക്കുകയുള്ളൂ. .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *