bncmalayalam.in

സ്വതന്ത്രരുടെ നിശബ്ദ തരംഗം: കാസർകോട് നഗരസഭയിൽ യുഡിഎഫിനെ ഞെട്ടിച്ച് വിമതർ; തളങ്കര–ബാങ്കോട്ടിൽ ഫർസാന ഷിഹാബുദ്ദീൻ ഉയരുന്നു,ഫോർട്ട് റോഡ് വാർഡിൽ ലീഗ് വിജയ സാധ്യത വർദ്ധിപ്പിക്കുന്നു.

33: സ്വതന്ത്രരുടെ നിശബ്ദ തരംഗം: കാസർകോട് നഗരസഭയിൽ യുഡിഎഫിനെ ഞെട്ടിച്ച് വിമതർ; തളങ്കര–ബാങ്കോട്ടിൽ ഫർസാന ഷിഹാബുദ്ദീൻ ഉയരുന്നു,ഫോർട്ട് റോഡ് വാർഡിൽ ലീഗ് വിജയ സാധ്യത വർദ്ധിപ്പിക്കുന്നു.

കാസർകോട്: നഗരസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, കാസർകോട് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ശക്തമായ സാന്നിധ്യം യുഡിഎഫിന് ഗൗരവമായ വെല്ലുവിളിയായി മാറുന്നു. സ്വതന്ത്രരെ പത്രിക പിൻവലിപ്പിക്കാൻ യുഡിഎഫ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന സൂചനകളോടെയാണ് തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ചൂടുപിടിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയം മറ്റന്നാൾ അവസാനിക്കുന്ന സാഹചര്യത്തിൽ, പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം തന്നെ നിർണായക പോരാട്ടം രൂപം കൊണ്ടിരിക്കുകയാണ്.

തുരുത്തി, ബധിര, തളങ്കര, ബാങ്കോട്, കെ. കെ. പുറം, , ഹൊന്നമൂല എന്നിവിടങ്ങളിലെല്ലാം വിമതർ എന്ന മുദ്രയോടെ മത്സരിക്കുന്ന സ്വതന്ത്രർക്കുള്ള ജനപിന്തുണ ഉയരുകയാണ്. പാർട്ടി നേതൃത്വം വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം പരിഗണിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതായി വരുന്ന വിമർശനം സാധാരണ പ്രവർത്തകരെയും പ്രാദേശിക പിന്തുണ സംഘങ്ങളെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പക്കലേക്ക് നയിച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

യുഡിഎഫ് ആസ്ഥാനങ്ങൾ പുറത്തുനിന്ന് ശാന്തമായി തോന്നുന്നുവെങ്കിലും, അകത്തളങ്ങളിൽ ശക്തമായ വിഭ്രാന്തിയും പിളർപ്പുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കെ. കെ. പുറം വാർഡിൽ അമീർ പളിയാനാണ് മുന്നിലെന്ന് യുഡിഎഫിന് ആത്മവിശ്വാസമുണ്ട് , അമീർ പളിയാന്റെ ജനസമിതിയെ തകർക്കുക എന്നുള്ളത് ശ്രമകരം തന്നെയാണ് . ഫോർട്ട് റോഡ് വാർഡിൽ റാഷിദ് പൂരാണത്തിനെതിരെ മുസ്ലിം ലീഗ് സ്ഥാനാർഥി ജാഫറിന്റെ ജനകീയത പാർട്ടിക്ക് ആശ്വാസമായി മാറുന്നുണ്ട് . ഫോർട്ട് റോഡിലെ ഈ പോരാട്ടം ലീഗിന്റെ അഭിമാന പോരാട്ടമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ , വാർഡ് പിടിച്ചെടുക്കാൻ നേതൃത്വം എല്ലാ ശ്രമങ്ങളും നടത്തുകയാണ്. തെരഞ്ഞെടുപ്പ് കാറ്റിന്റെ ഓളവും ഏതാണ്ട് ജാഫറിന് അനുകൂലമായി മാറിയിട്ടുമുണ്ട് . വാർഡിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് . ഇത്തവണ ജാഫറിലൂടെ മുസ്ലിം ലീഗ് ഈ സീറ്റ് തിരിച്ചു പിടിച്ചേക്കാം .അതേസമയം, മുഴുവൻ നഗരസഭയുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഏറ്റവും വലിയ പോരാട്ടം തളങ്കര–ബാങ്കോട് വാർഡിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫർസാന ഷിഹാബുദ്ദീൻ തീക്ഷ്ണമായ ഒരു നിശബ്ദ തരംഗത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. സ്ത്രീകളിൽ നിന്നും യുവാക്കളിൽ നിന്നും സ്വതന്ത്ര വോട്ടർമാരിൽ നിന്നും ലഭിക്കുന്ന ശക്തമായ പിന്തുണ ദിനംപ്രതി ഉയരുകയാണ്.
ഫർസാനയുടെ ലളിതവും വിശ്വാസാർഹവുമായ പൊതുചരിത്രം, ജനങ്ങളുമായി പുലർത്തുന്ന നേരിട്ടുള്ള ബന്ധം, വാർഡിലെ ചെറിയ–വലിയ പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവയാണ് ഈ ഉയർച്ചയുടെ പ്രധാനമായ കരുത്ത്.

സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലയും മണ്ഡലം നേതൃത്വവും നടത്തിയ വീഴ്ചകൾ തന്നെയാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന വിലയിരുത്തൽ യുഡിഎഫിനകത്തുതന്നെയും കേൾക്കപ്പെടുന്നു. “വാർഡിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കാതെ എടുത്ത തീരുമാനം പാർട്ടിയെ തന്നെ ഒട്ടും കണക്കുകൂട്ടാനാകാത്ത പ്രതിസന്ധിയിലേക്ക് തള്ളിക്കളഞ്ഞു” എന്നതാണ് പാർട്ടി പ്രവർത്തകരുടെ വിമർശനം.നിർദ്ദേശിത സ്ഥാനാർത്ഥികളെക്കാൾ, പ്രാദേശിക ജനങ്ങളോട് അടുത്തുനിൽക്കുന്നവർ, പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് പൊതുവോട്ടർമാർ കൂടുതൽ അംഗീകാരം നൽകുന്നത്. ഈ മാറിയ ജനവികാരചലനം യുഡിഎഫ് ശക്തി കേന്ദ്രങ്ങളെ ആശയക്കുഴപ്പത്തിലാക്കി.

സ്വതന്ത്രരുടെ നിലപാട് ഉറച്ചതോടെ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ആകെ ചിത്രത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. തളങ്കര ബാങ്കോട്ടിലെ രാഷ്ട്രീയ ചൂടിന്റെ കേന്ദ്രമായി മാറിയ ഫർസാന ഷിഹാബുദ്ദീൻ സ്ത്രീ പ്രതിനിധിത്വത്തിന്റെ പ്രതീകമായും പുതിയ തലമുറയുടെ പ്രതീക്ഷയായും ഉയർന്ന് വരുന്നു. സ്ഥിരം രാഷ്ട്രീയ മുഖങ്ങളേക്കാൾ ജനവികാരങ്ങളോടു ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം കാണിക്കുന്ന സ്ഥാനാർത്ഥിയായിട്ടാണ് അവർ ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കുന്നത്.

ഈ തവണ കാസർകോട് നഗരസഭാ തിരഞ്ഞെടുപ്പ് തുറന്ന അക്രമരാഷ്ട്രീയത്താൽ അല്ല, മറിച്ച് നിശബ്ദമായി ഉയർന്നുവരുന്ന ജനവികാര തരംഗങ്ങളാൽ ആണ് നിർണ്ണയിക്കപ്പെടാനുള്ള സാധ്യത കൂടുതലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിമതരുടെ ഉയർച്ചയും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന ജനപിന്തുണയും ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും രസകരവും അനിശ്ചിതവുമായ വഴിയിലേക്കാണ് നയിക്കുന്നത്.

English Summary

As the Kasaragod Municipality elections draw near, the rising influence of independent candidates is creating a serious challenge for the United Democratic Front (UDF). Attempts by the UDF to withdraw rebel candidates have reportedly failed, intensifying internal tensions within the coalition. Several traditional UDF strongholds—including Thuruthi, Badhir, Thalangara, Bankot, K.K. Puram, and Honnamoole—are witnessing an unexpected surge in support for independents, driven by dissatisfaction with candidate selection and perceptions of leadership favoritism.

While the UDF remains confident about certain wards such as K.K. Puram, the Fort Road ward shows increasing support for Muslim League candidate Jafar, who is strengthening the party’s prospects against opponent Rashid Pooranath.

The most gripping contest, however, is in the Thalangara–Bankot ward, where independent candidate Farzana Shihabuddin has become the focal point of a growing silent wave. Her simple and credible public image, direct engagement with residents, and strong understanding of local issues have attracted broad support from women, youth, and neutral voters. Political observers note that leadership missteps in candidate selection have opened the door for such strong independent challenges.

With independents refusing to withdraw and public sentiment shifting, the overall municipal election scenario is becoming unpredictable. Farzana’s rise symbolizes both increased female representation and a new generation’s desire for grassroots-connected leaders. Analysts believe that this election may be decided not by overt political aggression but by subtle, powerful undercurrents of public sentiment.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *